ന്യൂയോര്‍ക്ക്: ഓസ്‌കാര്‍ അവാര്‍ഡ് വേദിയില്‍ വെച്ച് ഹാസ്യനടന്‍ ക്രിസ് റോക്കിനെ അടിച്ചതില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പരസ്യ പ്രതികരണവുമായി വില്‍ സ്മിത്ത്. സംഭവം ക്രൂരമായിരുന്നു എന്നാണ് വില്‍ സ്മിത്ത് പ്രതികരിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ താന്‍ ചിന്തയിലായിരുന്നുവെന്ന് നടന്‍ 1 എക്‌സ്ട്രയിലെ റെമി ബര്‍ഗ്‌സിനോട് വ്യക്തമാക്കി.
ഓസ്‌കര്‍ വേദിയിലെ സംഭവത്തിന് ശേഷം താന്‍ തന്നിലേയ്ക്ക് തന്നെ ഇറങ്ങി ചെന്നു. ഒരു മിനിറ്റ് ആന്തരികമായ ചിന്തയിലേയ്ക്ക് പോയി. തന്നെത്തന്നെ വലുതും ശക്തവും സത്യസന്ധവുമായി നോക്കിക്കണ്ടു. തന്റെ കരിയറില്‍ ആദ്യമായി, താന്‍ ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു തരം മാനസിക സംഘര്‍ഷം നേരിടേണ്ടി വന്നുവെന്ന് വില്‍ പറയുന്നു. തന്റെ പ്രവൃത്തികള്‍ ഞെട്ടിപ്പിക്കുന്നതും വേദനാജനകവും ഒഴികഴിവില്ലാത്തതും ആണെന്ന് പറഞ്ഞ് വില്‍ ഉടന്‍ തന്നെ ഓസ്‌കാര്‍ അക്കാദമിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. 56-കാരനായ അദ്ദേഹം ഇപ്പോള്‍ പറയുന്നത് ഈ വീഴ്ച തനിക്ക് ചിന്തിക്കാന്‍ ഒരുപാട് സമയം നല്‍കിയെന്നാണ്.
ഓസ്‌കര്‍ പ്രഖ്യാപന വേദിയില്‍ വില്‍ സ്മിത്ത് അവതാരകനെ തല്ലിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയെ സംഭവത്തില്‍ വില്‍ സ്മിത്തിന് 10 വര്‍ഷത്തെ വിലക്കും ഓസ്‌കര്‍ അക്കാദമി ഏര്‍പ്പെടുത്തിയിരുന്നു.
സ്മിത്തിന്റെ ഭാര്യ ജെയ്ഡയുടെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്മിത്ത് വേദിയില്‍ കയറി അദ്ദേഹത്തെ തല്ലുകയായിരുന്നു. സംഭവത്തിന് ശേഷമായിരുന്നു വില്‍ സ്മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പുറത്തുവിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്