ഹോങ്കോങ്ങിലെ പ്രമുഖ മാധ്യമ വ്യവസായി ജിമ്മി ലൈയെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കേസുകളിൽ 20 വർഷം തടവിന് കോടതി വിധിച്ചു. വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്ന രണ്ട് കുറ്റങ്ങളും കലാപപ്രേരക പ്രസിദ്ധീകരണം നടത്തിയെന്ന ഒരു കുറ്റവും ഉൾപ്പെടുന്നതാണ് ശിക്ഷ. ഏകദേശം അഞ്ച് വർഷം നീണ്ടുനിന്ന നിയമനടപടികൾക്ക് ഇതോടെ അന്ത്യം കുറിച്ചു. ഹോങ്കോങ്ങിലെ ഏറ്റവും ശ്രദ്ധേയമായ ദേശീയ സുരക്ഷാ കേസുകളിലൊന്നായിരുന്നു ഇത്.
ഇപ്പോൾ അടച്ചുപൂട്ടിയ ആപ്പിൾ ഡെയിലി പത്രത്തിന്റെ സ്ഥാപകനായ ലൈയെ 2020 ഓഗസ്റ്റിലാണ് ആദ്യമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം കുറ്റക്കാരനായി കോടതി കണ്ടെത്തി. ‘ഗുരുതര സ്വഭാവമുള്ള കുറ്റങ്ങൾ’ എന്ന വിഭാഗത്തിൽ 10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന പരിധിയിലായിരുന്നു 20 വർഷത്തെ ശിക്ഷ.
വിദേശ ശക്തികളുമായുള്ള ഗൂഢാലോചനയുടെ ‘മുഖ്യസൂത്രധാരനും പ്രേരകശക്തിയുമായിരുന്നു’ എന്ന കാരണത്താലാണ് ശിക്ഷ കർശനമാക്കിയതെന്ന് ഹോങ്കോംഗ് കോടതി വ്യക്തമാക്കി. 78 വയസ്സുള്ള ലൈ ബ്രിട്ടീഷ് പൗരനാണ്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.
ലൈയുടെ ശിക്ഷയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ എന്നിവരുള്‍പ്പെടെ നിരവധി ലോകനേതാക്കൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. 2019ലെ ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ചൈനയുടെ നിയന്ത്രണത്തിലുള്ള ഈ ഏഷ്യൻ സാമ്പത്തിക കേന്ദ്രത്തിൽ നടന്നുവരുന്ന ദേശീയ സുരക്ഷാ നടപടികളുടെ ഭാഗമായാണ് കേസ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലോകം വീണ്ടും ഇരുട്ടിലേക്ക്; ഖത്തറിൽ നിന്നുള്ള എൽഎൻജി കപ്പലുകൾ തടഞ്ഞ് ഇറാൻ, ഇന്ധനക്ഷാമം
ഇറാനിൽ യുഎസ് രക്ഷാദൗത്യത്തിനിടെ വൻ ഏറ്റുമുട്ടൽ; നാല് ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഇറാനിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു; പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ
റഷ്യക്ക് തിരിച്ചടി നൽകാൻ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനവുമായി ഉക്രെയ്ൻ; 2027-ൽ സജ്ജമാകുമെന്ന്