പാക് യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് താലിബാൻ; അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

FEBRUARY 26, 2026, 10:01 PM

കാബൂൾ: പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ യുദ്ധത്തിലേക്ക് നീങ്ങുന്നു. പാക് അതിർത്തി പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സേന വെടിയുതിർത്തതോടെ ആരംഭിച്ച സംഘർഷം മണിക്കൂറുകൾ നീണ്ട പോരാട്ടത്തിലേക്കാണ് വഴിമാറിയത്. 

കഴിഞ്ഞ ദിവസം താലിബാൻ സേന പാകിസ്താന്റെ 19 ചെക്ക് പോസ്റ്റുകൾ പിടിച്ചെടുക്കുകയും 55 പാക് സൈനികരെ വധിക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഇതിന് പിന്നാലെ അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ച പാകിസ്താന്റെ എഫ്-16 (F-16) യുദ്ധവിമാനം വെടിവെച്ചിട്ടതായി അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. തകർന്നുവീണ വിമാനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഫ്ഗാൻ സേന വെടിവെച്ചിട്ട വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ പാകിസ്താൻ പതാകയും 85610 എന്ന സീരിയൽ നമ്പറും വ്യക്തമായി കാണാം. വെള്ളിയാഴ്ച അഫ്ഗാൻ മണ്ണിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ പ്രത്യാക്രമണം നടന്നതെന്ന് അഫ്ഗാൻ അധികൃതർ അവകാശപ്പെടുന്നു.

vachakam
vachakam
vachakam

താലിബാന്റെ നീക്കത്തിന് മറുപടിയായി പാകിസ്താൻ ഓപ്പറേഷൻ ഗസബ്-ലിൽ-ഹഖ് (Operation Ghazab-lil-Haq) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കാബൂൾ, കാണ്ഡഹാർ ഉൾപ്പെടെയുള്ള പ്രമുഖ അഫ്ഗാൻ നഗരങ്ങളിൽ പാകിസ്താൻ വ്യോമസേന ശക്തമായ ബോംബാക്രമണം നടത്തി. കാണ്ഡഹാറിന് മുകളിൽ പാക് യുദ്ധവിമാനങ്ങൾ ഇപ്പോഴും പട്രോളിംഗ് നടത്തുന്നുണ്ടെന്ന് പാകിസ്താൻ ഔദ്യോഗിക മാധ്യമമായ പി.ടി.വി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏത് തരത്തിലുള്ള പ്രകോപനത്തിനും തക്കതായ മറുപടി നൽകാൻ സൈന്യം സജ്ജമാണെന്ന് പാക് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു.

ഒക്ടോബറിൽ നടന്ന പോരാട്ടത്തിൽ 70 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. താലിബാൻ ആക്രമണത്തിൽ 55 പാക് സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങളായ കാബൂളിലും കാണ്ഡഹാറിലും പാകിസ്താൻ ബോംബാക്രമണം നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് കര അതിർത്തികൾ ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ്. ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതാണ് നിലവിലെ യുദ്ധ സാഹചര്യത്തിലേക്ക് നയിച്ചത്. ഭീകരവാദികൾക്ക് അഫ്ഗാനിസ്താൻ താവളമൊരുക്കുന്നുവെന്ന് പാകിസ്താൻ ആരോപിക്കുമ്പോൾ താലിബാൻ സർക്കാർ ഇത് നിഷേധിക്കുകയാണ്. മേഖലയിൽ സംഘർഷം തുടരുന്നത് അന്താരാഷ്ട്ര തലത്തിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam