ഇസ്ലാമാബാദ്: ഓപ്പറേഷന് സിന്ദൂരിനിടെ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളൊന്നും ഇന്ത്യ വെടിവെച്ചു വീഴ്ത്തിയിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അവകാശപ്പെട്ടു. ആറ് പാക് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗിന്റെ പ്രസ്താവന ആസിഫ് നിഷേധിച്ചു.
'ഒരു പാകിസ്ഥാന് വിമാനത്തെയും ഇന്ത്യന്‍ സൈന്യം നശിപ്പിച്ചിട്ടില്ല' എന്ന് ഖ്വാജ ആസിഫ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. മൂന്ന് മാസത്തേക്ക് ഇത്തരം അവകാശവാദങ്ങളൊന്നും ഇന്ത്യ ഉന്നയിച്ചിട്ടില്ലെന്നും, പാകിസ്ഥാന് സാങ്കേതിക വിശദീകരണങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തങ്ങളുടെ വിമാന ഇന്‍വെന്ററികള്‍ സ്വതന്ത്ര പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇത് ഇന്ത്യ മറയ്ക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ത്ഥ്യത്തെ തുറന്നുകാട്ടുമെന്നും ആസിഫ് പറഞ്ഞു.
വ്യോമസേനാ മേധാവിയുടെ പരാമര്‍ശങ്ങള്‍ 'അസംഭവ്യവും ആനുപാതികമല്ലാത്തതും' ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ സ്വന്തം നഷ്ടങ്ങള്‍ വലുതാണെന്നും ആസിഫ് അവകാശപ്പെട്ടു. പാകിസ്ഥാന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും നേരെയുള്ള ഏതൊരു ലംഘനത്തിനും വേഗത്തിലുള്ളതും ഉറപ്പുള്ളതും ആനുപാതികവുമായ പ്രതികരണം ഉണ്ടാകുമെന്ന് ആസിഫ് മുന്നറിയിപ്പ് നല്കി.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 7-ന് ആരംഭിച്ച ഓപ്പറേഷന് സിന്ദൂരിനിടെ ഇന്ത്യന്‍ സൈന്യം അഞ്ച് പാകിസ്ഥാന് യുദ്ധവിമാനങ്ങളും ഒരു വ്യോമ നിരീക്ഷണ വിമാനവും തകര്‍ത്തുവെന്ന് ബെംഗളൂരുവില്‍ എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിംഗ് വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് അടച്ചു; അറബ് രാജ്യങ്ങളുടെ വിധി മാറ്റിയെഴുതി ഇറാന്റെ നീക്കം; ഗൾഫ്
അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ
ഇറാന്റെ നട്ടെല്ലൊടിക്കാൻ അമേരിക്കയും ഇസ്രായേലും; അടുത്ത ലക്ഷ്യം സമ്പദ്വ്യവസ്ഥ; രാജ്യം കടുത്ത പട്ടിണിയിലേക്കെന്ന്
മധ്യേഷ്യയിലെ യുദ്ധം അവസാനിക്കണമോ? കടുത്ത നിബന്ധനകളുമായി ഇറാൻ; അമേരിക്കയ്ക്കും ഇസ്രായേലിനും പുതിയ വെല്ലുവിളി