മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി.
റഷ്യയുടെ കിഴക്കേയറ്റത്തെ കമചട്ക മേഖലയോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സൂനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒട്ടേറെ വിഡിയോകൾ സമൂഹമാധ്യമങ്ങിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം കാര്യമായ നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് വിവരം.
റഷ്യയിലെ കമചട്ക ഉപദ്വീപിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് സൂനാമി തിരകൾ ജപ്പാനിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്. ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായത്..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലോകം ഉറ്റുനോക്കുന്ന സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ: ഇറാൻ പ്രതിനിധികൾ പാകിസ്ഥാനിലെത്തി
സമാധാന ചർച്ചകൾക്ക് മുന്നെ പതറി ലോകം: യുഎസ് - ഇറാൻ സംഘർഷം അതീവ
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് തിരിച്ചടി: വിതരണ ശൃംഖല നിലച്ചതോടെ ആഗോള വിപണിയിൽ ആശങ്കയേറുന്നു
സൗഹൃദ രാജ്യങ്ങളെ ആക്രമിച്ച ഇറാൻ ഒറ്റപ്പെടുന്നു; പശ്ചിമേഷ്യയിൽ നയതന്ത്ര ബന്ധങ്ങൾ തകരുന്നതായി റോയിട്ടേഴ്സ്