ഔഗഡൗഗു: വടക്കന്‍ ബുര്‍ക്കിന ഫാസോയിലെ ഒരു സൈനിക താവളത്തില്‍ ചൊവ്വാഴ്ച ഭീകരാക്രമണത്തില്‍ 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടു. അല്‍-ക്വയ്ദയുമായി ബന്ധമുള്ള ഭീകര സംഘടനയായ ജമാഅത്ത് നസര്‍ അല്‍-ഇസ്ലാം വാള്-മുസ്ലിമിന് ഗ്രൂപ്പ് (ജെഎന്‍ഐഎം) ആണ് ആക്രമണത്തിന് പിന്നില്‍. പശ്ചിമാഫ്രിക്കന്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ബൗള്സ പ്രവിശ്യയിലെ ഡാര്ഗോയിലെ സൈനിക താവളത്തിലാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ ഏകദേശം 100 തീവ്രവാദികള്‍ പങ്കെടുത്തു. സൈനികരെ വധിച്ച ശേഷം ഭീകരര്‍ സൈനിക താവളം കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു.
പശ്ചിമാഫ്രിക്കയിലുടനീളം ആക്രമണം നടത്തുന്ന നിരവധി ഭീകര സംഘടനകളില്‍ ഒന്നാണ് ജെഎന്‍ഐഎം. രാജ്യത്ത് സുരക്ഷാ സാഹചര്യം അതീവ മോശമാണ്. സൈനിക ഭരണം നിലനില്‍ക്കുന്ന രാജ്യത്ത് ഭരണ തലവനായ ക്യാപ്റ്റന്‍ ഇബ്രാഹിം ട്രോറിന് ഇസ്ലാമിക ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ
ഇറാന്റെ നട്ടെല്ലൊടിക്കാൻ അമേരിക്കയും ഇസ്രായേലും; അടുത്ത ലക്ഷ്യം സമ്പദ്വ്യവസ്ഥ; രാജ്യം കടുത്ത പട്ടിണിയിലേക്കെന്ന്
മധ്യേഷ്യയിലെ യുദ്ധം അവസാനിക്കണമോ? കടുത്ത നിബന്ധനകളുമായി ഇറാൻ; അമേരിക്കയ്ക്കും ഇസ്രായേലിനും പുതിയ വെല്ലുവിളി
അമേരിക്കൻ പൈലറ്റിനെ രക്ഷിച്ചത് വെറും നാടകം? യുറേനിയം കടത്താൻ യുഎസ് നടത്തിയ രഹസ്യ