വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സാധ്യമായ ആണവ കരാറിനെക്കുറിച്ച് ടെഹ്റാനുമായി കൂടുതൽ ചർച്ചകൾ നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"എന്റെ ആദ്യ ടേമിൽ ഞാൻ സൈന്യത്തെ വിന്യസിച്ചു. ഇപ്പോൾ ഞങ്ങളുടെ ഒരു സംഘം ഇറാനിലേക്ക് പോകുന്നു, പ്രതീക്ഷിക്കാം, ഞങ്ങൾക്ക് അത് ഉപയോഗിക്കേണ്ടിവരില്ല," ട്രംപ് തന്റെ ഭാര്യ മെലാനിയയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പ്രീമിയറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാനുമായി ചർച്ച നടത്തുമോ എന്ന ചോദ്യത്തിന് ‘എനിക്ക് അത് ആഗ്രഹമുണ്ടായിരുന്നു, ഞാൻ അത് ആസൂത്രണം ചെയ്യുന്നുണ്ട്. ഇറാനിലേക്ക് ഇപ്പോൾ വലിയ ശക്തമായ യുദ്ധക്കപ്പലുകൾ അയച്ചിട്ടുണ്ട്, പക്ഷേ അവ ഉപയോഗിക്കേണ്ടി വന്നില്ലെങ്കിൽ നന്നായിരിക്കും...’ -ട്രംപ് പറഞ്ഞു.
അതേസമയം, കാനഡയിൽനിന്ന് അമേരിക്കയിലേക്ക് വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി. യു.എസ് വിമാന നിർമ്മാതാക്കളായ ഗൾഫ്സ്ട്രീം എയ്റോസ്പേസ് നിർമ്മിച്ച ബിസിനസ് ജെറ്റുകൾക്ക് കാനഡ ഉടൻ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഈ നീക്കം പ്രാബല്യത്തിൽ വരുമെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ ബോംബുകൾക്കും തകർക്കാനായില്ല; തകർന്ന ബങ്കറുകൾ മണിക്കൂറുകൾക്കുള്ളിൽ പുനർനിർമ്മിച്ച് ഇറാൻ; ഞെട്ടിച്ച് മിസൈൽ
ഹോർമുസ് കടലിടുക്ക് അടച്ചു; അറബ് രാജ്യങ്ങളുടെ വിധി മാറ്റിയെഴുതി ഇറാന്റെ നീക്കം; ഗൾഫ്
അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ
ഇറാന്റെ നട്ടെല്ലൊടിക്കാൻ അമേരിക്കയും ഇസ്രായേലും; അടുത്ത ലക്ഷ്യം സമ്പദ്വ്യവസ്ഥ; രാജ്യം കടുത്ത പട്ടിണിയിലേക്കെന്ന്