ലോകമെമ്പാടുമുള്ള ഏകദേശം 17 ശതമാനം ആളുകൾ, അതായത് ആറിൽ ഒരാൾ, ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട്. ഈ അവസ്ഥ ഓരോ മണിക്കൂറിലും 100 മരണങ്ങൾക്ക് കാരണമാകുന്നു, 2014 നും 2023 നും ഇടയിൽ പ്രതിവർഷം 871,000 ൽ അധികം മരണങ്ങൾ സംഭവിക്കുന്നു.
ഏകാന്തത വ്യക്തികളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, ശക്തമായ സാമൂഹിക ബന്ധങ്ങൾ മികച്ച ആരോഗ്യത്തിനും ദീർഘായുസ്സിനും കാരണമാകുമെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
അതേസമയം സാമൂഹിക ഒറ്റപ്പെടൽ എന്നത് മതിയായ സാമൂഹിക ബന്ധങ്ങളുടെ വസ്തുനിഷ്ഠമായ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. മറുവശത്ത്, സാമൂഹിക ബന്ധം എന്നത് ആളുകൾ മറ്റുള്ളവരുമായി ബന്ധപ്പെടുകയും ഇടപഴകുകയും ചെയ്യുന്ന രീതിയാണ്.
കൗമാരക്കാരിലും യുവാക്കളിലുമാണ് ഏകാന്തത ഏറ്റവും കൂടുതലായി കണ്ടുവരുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 13-17 വയസ്സ് പ്രായമുള്ളവരിൽ 20.9 ശതമാനവും, 18-29 വയസ്സ് പ്രായമുള്ളവരിൽ 17.4 ശതമാനവും ഏകാന്തത അനുഭവിക്കുന്നവരാണ്.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് ഏകാന്തത കൂടുതൽ സാധാരണമായത്. ഇവിടെ നാലിൽ ഒരാൾക്ക് (24 ശതമാനം) ഏകാന്തത അനുഭവപ്പെടുന്നു. ആഫ്രിക്കൻ മേഖലയിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ (24 ശതമാനം). ഇത് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ നിരക്കുകളുടെ (ഏകദേശം 11 ശതമാനം) ഇരട്ടിയാണ്.
കിഴക്കൻ മെഡിറ്റേനിയൻ (21 ശതമാനം), തെക്കുകിഴക്കൻ ഏഷ്യ (18 ശതമാനം) എന്നിവിടങ്ങളിൽ നിന്നും ഏകാന്തത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മനസ്സ് കൊടുക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; പ്രണയത്തിലും സൗഹൃദത്തിലും പരാജയപ്പെടാതിരിക്കാൻ പത്ത്
കൊളസ്ട്രോൾ മരുന്നുകൾ വൃക്കകളെ തകർക്കുമോ? ലക്ഷക്കണക്കിന് ആളുകളിൽ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ലോകത്തെ വിറപ്പിക്കാൻ കോവിഡിന്റെ പുതിയ വകഭേദം 'സിക്കാഡ'; അതിവേഗം പടരുന്നു, ഇന്ത്യയും ജാഗ്രതയിൽ
സ്ഥിരമായ ജോലി ഇനി പഴങ്കഥ; എഐ യുഗത്തിൽ കരിയർ മാറ്റാൻ സിഗ് സാഗ്