ന്യൂഡൽഹി: പഞ്ചാബിലെ മദ്യനയ കേസിൽ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി.
ഇതു സംബന്ധിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന അധ്യക്ഷൻ സുനിൽ ജാക്കർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. പഞ്ചാബിൻ്റെ മദ്യനയം ഖജനാവിന് 1000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം.
അതേസമയം, അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.
ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെയും കവിതയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരാനാണ് ഏജന്‍സിയുടെ തീരുമാനം. ചൊവ്വാഴ്ചയാണ് രണ്ട് പേരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുക. ചോദ്യം ചെയ്യലിനോട് പൂര്‍ണ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കെജ്രിവാളിന്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആഗോള യുദ്ധഭീതിക്കിടയിൽ ആർബിഐയുടെ തന്ത്രപരമായ നീക്കം; റിപ്പോ നിരക്കിൽ മാറ്റമില്ലാതെ 'ടൈറ്റ്റോപ്പ് വാക്ക്'
ഇന്ത്യയിലെ 13 കോടിയിലധികം ഡിഷ് ടിവി ഉപഭോക്താക്കൾക്ക് തിരിച്ചടി; സൗജന്യ ചാനലുകൾ ഉടൻ
അസം, പുതുച്ചേരി എന്നിവിടങ്ങളിലെ പോളിംഗിലും വർധന
ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം; ഭരണഘടനാ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം