ചെന്നൈ: നഗരത്തിലെ പ്രമുഖ സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇതേത്തുടർന്ന് പോലീസും ബോംബ് സ്ക്വാഡും എത്തി സ്കൂളുകളിൽ പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉച്ചയോടെയാണ് സ്കൂളുകളിൽ ബോംബ് വെച്ചിരിക്കുന്നതായി ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിച്ചു.
ഇതിന് ശേഷം വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു. സ്ഫോടക വസ്തുക്കളൊന്നും ബോംബ് സ്ക്വാഡ് കണ്ടെത്തിയില്ല. അതിനാൽ സന്ദേശം വ്യാജമാണെന്നാണ് പോലീസിൻ്റെ നിഗമനം.
ഡിഎവി ഗോപാലപുരത്തെ ചെന്നൈ പബ്ലിക് സ്കൂളും സെൻ്റ് മേരീസ് സ്കൂളും ബോംബ് ഭീഷണി സന്ദേശം ലഭിച്ച സ്കൂളുകളിൽ ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡീസലിനും വിമാന ഇന്ധനത്തിനും വിൻഡ്ഫോൾ ടാക്സ് കുത്തനെ കൂട്ടി; സാധാരണക്കാർക്ക് തിരിച്ചടിയാകുമോ കേന്ദ്ര
യുപിഐ ഇടപാടുകൾ ഇനി പെട്ടെന്ന് നടക്കില്ല; 10,000 രൂപയ്ക്ക് മുകളിൽ അയക്കാൻ ഒരു
യുപി വോട്ടർ പട്ടിക പുതുക്കലിൽ ബിജെപി കോട്ടകൾക്ക് കനത്ത തിരിച്ചടി; മുസ്ലീം മേഖലകളേക്കാൾ
മണലാരണ്യത്തിൽ വിരിഞ്ഞ ഊർജ്ജ വിപ്ലവം; ഇന്ത്യയുടെ പവർ ഹൗസായി മാറുന്ന താർ മരുഭൂമി