ബംഗാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഡാര്‍ജിലിംഗില്‍ ആറ് പേർ മരിച്ചു.രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിലിനെത്തുടർന്ന് നിരവധി റോഡുകൾ തകർന്നു, വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. സിക്കിം, കലിംപോങ് എന്നിവയുമായുള്ള ആശയവിനിമയം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടതായി ഭരണകൂടം അറിയിച്ചു.
ഡാർജിലിംഗ് ജില്ലയിലെ പ്രധാന നഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളായ മിരിക്കിനെയും കുർസിയോങ്ങിനെയും ബന്ധിപ്പിച്ചിരുന്ന ദുധിയ ഇരുമ്പ് പാലവും തകർന്നു. ഇത് മേഖലയിലെ ഗതാഗതത്തെ പൂർണ്ണമായി ബാധിച്ചു. ഇതിനുപുറമെ, കുർസിയോങ്ങിനടുത്ത് ദേശീയപാത 110-ൽ ഹുസൈൻ ഖോലയിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പ്രധാന റോഡുകൾ അടഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു.
സിലിഗുരിയെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതയായ ദേശീയപാത 717ഇ-യിൽ പെഡോങ്, ഋഷികോല എന്നിവിടങ്ങൾക്കിടയിലുണ്ടായ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി സ്തംഭിപ്പിച്ചു. റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ കനത്ത മഴ കാരണം ഏറെ വെല്ലുവിളിയാണെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി