ഡൽഹി: ഇന്‍ഡിഗോയിലെ പ്രതിസന്ധികള്‍ക്കിടെ വിമാനം റദ്ദാക്കലുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ കമ്പനിക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം.
ഡിസംബർ 7 ന് രാത്രി 8 മണിക്കുള്ളിൽ എല്ലാ യാത്രക്കാരുടെയും റീഫണ്ടുകൾ നൽകണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം (MoCA) ഇൻഡിഗോയോട് നിർദ്ദേശിച്ചു.
'റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാനങ്ങള്‍ക്കുമുള്ള പണം തിരികെ നല്കുന്ന പ്രക്രിയ ഡിസംബര്‍ ഏഴ്, ഞായറാഴ്ച രാത്രി 8:00 മണിയോടെ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കണം' വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയ യാത്രക്കാരില്‍ നിന്ന് റീ ഷെഡ്യൂളിംഗ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പണം തിരികെ നല്കുന്നതില് എന്തെങ്കിലും കാലതാമസമോ ചട്ടലംഘനമോ ഉണ്ടായാല്‍ 'ഉടനടി നിയന്ത്രണ നടപടികള്‍' സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്ഥാൻ - തുർക്കി പ്രതിരോധ കരാർ: അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ
ബംഗാളിൽ ഭരണത്തിലേറിയാൽ ആറുമാസത്തിനകം ഏകീകൃത സിവിൽ കോഡ്; സ്ത്രീകൾക്ക് 3,000 രൂപ വാഗ്ദാനം
സൈനിക താവളങ്ങൾക്ക് പുറത്ത് സിസിടിവി സ്ഥാപിക്കാൻ ഐഎസ്ഐ നീക്കം; ഭീകര ശൃംഖല തകർത്ത്
സമയപരിധി കഴിഞ്ഞു; കാരൈക്കുടിയിൽ പ്രസംഗിക്കാതെ മടങ്ങി വിജയ്