ബെംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണവും ആഭരണങ്ങളും കവരുകയും ചെയ്ത കേസിൽ നടി ഐശ്വര്യ (ആഷ് മെലോ) ഉൾപ്പെടെ 11 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഐശ്വര്യയും മറ്റ് പത്ത് പേരും ചേർന്നാണ് സംവിധായകൻ ടി.എ. അനീഷിനെ ക്രൂരമായി ആക്രമിച്ചത്. ഫെബ്രുവരി 11-ന് അനീഷ് അഡുഗോഡി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
അനീഷ് സംവിധാനം ചെയ്ത ജീവനദ ഭാഷെ എന്ന റിലീസ് ചെയ്യാത്ത ചിത്രത്തിലെ നിക്ഷേപകനുമായുള്ള സാമ്പത്തിക തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസമായി മുംബൈയിലായിരുന്ന അനീഷ്, തന്റെ കാർ വിൽക്കാനുള്ള താല്പര്യം സുഹൃത്തായ ഐശ്വര്യയെ അറിയിച്ചിരുന്നു. ഇത് മുതലെടുത്ത പ്രതികൾ കാർ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ഫെബ്രുവരി 9-ന് അനീഷിനെ മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
അവിടെയെത്തിയ അനീഷിനെ തട്ടിക്കൊണ്ടുപോയി ഒരു വീട്ടിൽ തടങ്കലിൽ വെച്ചു. തുടർന്ന് ക്രിക്കറ്റ് സ്റ്റമ്പും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് ക്രൂരമായി മർദിച്ച സംഘം, അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്നു. പിന്നീട് തുമകുരുവിലെ മന്ദരഗിരി കുന്നിലെത്തിച്ചും മർദനം തുടർന്നു. സംഭവത്തിൽ പ്രതികളുടെ കാർ, മൊബൈൽ ഫോണുകൾ, സ്വർണം, പണം എന്നിവ പൊലീസ് പിടിച്ചെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാക് ചാരവലയം തകർത്തു; ഇന്ത്യൻ സൈനിക താവളങ്ങൾ നിരീക്ഷിക്കാൻ ചൈനീസ് സിസിടിവി ക്യാമറകൾ
മൂന്ന് വർഷത്തിനിടയിലെ റെക്കോർഡ് നിരക്ക്; ട്രംപ് ഉപരോധ ഭീഷണി കുറഞ്ഞതോടെ റഷ്യയിൽ നിന്ന്
തിരഞ്ഞെടുപ്പ് തിരക്കിൽ വോട്ടർമാരുടെ അവകാശങ്ങൾ ഹനിക്കരുത്; ബംഗാൾ കേസിലെ ഹർജി പരിഗണിക്കവെ സുപ്രീം
തിരഞ്ഞെടുപ്പിൽ ബയോമെട്രിക് മുഖംതിരിച്ചറിയൽ സംവിധാനം; സാധ്യതകൾ പരിശോധിക്കാമെന്ന് സുപ്രീം കോടതി