ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സമന്‍സ് നിയമവിരുദ്ധമാണെന്നും വിഷയം കോടതി പരിഗണനയിലാണെന്നും എഎപി വ്യക്തമാക്കി. ഇത് ആറാം തവണയാണ് കെജ്രിവാള് ഇഡി സമന്‍സ് അവഗണിക്കുന്നത്.
'എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും സമന്‍സ് അയക്കുന്നതിന് പകരം, ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത്'-ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് തവണയും നോട്ടീസ് നല്‍കിയെങ്കിലും കെജ്രിവാള് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആറാം തവണ ഇഡി സമന്‍സ് നല്‍കുകയായിരുന്നു. തുടര്‍ച്ചയായി നോട്ടീസുകള്‍ അവഗണിച്ച സാഹചര്യത്തിലാണ് ഇഡി കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ചത്. കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അസം, പുതുച്ചേരി എന്നിവിടങ്ങളിലെ പോളിംഗിലും വർധന
ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം; ഭരണഘടനാ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
വോട്ട് ചെയ്യാൻ വന്നവരെ സ്വീകരിച്ച് സാരിയുടുത്ത റോബോട്ട്; പുതുച്ചേരി തിരഞ്ഞെടുപ്പിൽ തരംഗമായി നിലാ
അമേരിക്കയും ഫ്രാൻസും തോറ്റിടത്ത് ഇന്ത്യക്ക് വിജയം; കൽപ്പാക്കത്തെ ആണവ റിയാക്ടർ ചരിത്ര നേട്ടത്തിൽ