കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. റോഡ് ഷോയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നൽകി.
സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ബിജെപി കോടതിയെ സമീപിച്ചത്. മാർച്ച് 18നായിരുന്നു പ്രധാനമന്ത്രിയുടെ കോയമ്പത്തൂർ സന്ദർശനം.
സുരക്ഷാ അപകടങ്ങൾ, കോയമ്പത്തൂരിൻ്റെ സാമുദായിക ചരിത്രം, പൊതുജനങ്ങളുടെ അസൗകര്യം എന്നിവ ചൂണ്ടിക്കാട്ടിയാണ് റോഡ് ഷോയ്ക്ക് ആദ്യം അനുമതി നിഷേധിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി മോദിയുടെ ദക്ഷിണേന്ത്യൻ പര്യടനത്തിൻ്റെ ഭാഗമായിരുന്നു റോഡ്ഷോ.നഗരത്തിൽ 3.6 കിലോമീറ്റർ റോഡ്ഷോ നടത്താനാണ് ബിജെപി അനുമതി തേടിയത്.
1998ലെ സ്ഫോടന പരമ്പര നടന്ന സ്ഥലങ്ങളിൽ ഒന്നായ ആർഎസ് പുരം ആയിരുന്നു പ്രധാനമന്ത്രിയുടെ റോഡ്ഷോയുടെ അവസാനഘട്ടം. മാർച്ച് 18, 19 തീയതികളിൽ പൊതു പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും റോഡ്ഷോയ്ക്കായി നിർദ്ദേശിച്ച റൂട്ടിൽ ഒന്നിലധികം സ്കൂളുകൾ ഉണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ