കോഴിക്കോട്: സോഷ്യൽ മീഡിയ ആക്രമങ്ങളെ ഭയന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് നടപടികൾക്ക് മുന്നേയാണ് ഷിംജിത ഒളിവിൽ പോയത്.
ജനുവരി 18-നാണ് ഗോവിന്ദപുരം സ്വദേശിയായ ദീപക് ജീവനൊടുക്കിയത്. സംഭവത്തിനു മുൻപ് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. കണ്ണൂരിലേക്കുള്ള യാത്രക്കിടെ ദീപക് അപമര്യാദയായി പെരുമാറുകയും, ശരീരത്തിലെ ദുരുദ്ദേശത്തോടെ സ്പർശിച്ചതായും യുവതി വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
അവകാശവാദപ്രകാരമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ ശ്രദ്ധ നേടിയിരുന്നു. 20 ലക്ഷം പേർക്ക് മുകളിലാണ് വീഡിയോ കണ്ടതെന്നും, നിരവധിയായ ആളുകൾ ഇത് ഷെയർ ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവം ദീപകന്റെ മാനസിക സമ്മർദം വളർത്തിയതായി കുടുംബം വ്യക്തമാക്കി. ഷിംജിതയെ അറസ്റ്റ് ചെയ്താൽ മാത്രമേ മകനു നീതി ലഭിക്കൂ എന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പുനലൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്–യുഡിഎഫ് കയ്യാങ്കളി; വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റെന്ന് ആരോപണം
കുട എടുത്തോ? വൈകിട്ട് മഴയുണ്ടേ; ഈ ജില്ലകാർക്ക് മുന്നറിയിപ്പ്
തൃശ്ശൂരിൽ വോട്ട് ചെയ്ത് ബൂത്തിൽനിന്ന് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു
താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ