കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. അന്തിമ റിപ്പോർട്ട് തയ്യാറായാലും സർക്കാറിൻറെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമാണ് കുറ്റപത്രം നൽകാൻ കഴിയുക.
സ്വർണ്ണക്കൊള്ളയിൽ അതേവേഗ അന്വഷണവും അറസ്റ്റുമാണ് ഇതുവരെ ഉണ്ടായത്. എന്നാൽ കുറ്റപത്രം തയ്യാറാക്കലിൽ അന്വേഷണ സംഘത്തിന് മുന്നിൽ കടമ്പകൾ ഏറെയുണ്ട്.
മൊഴികളുടെയും, ചില രേഖകളുടെയും അടിസ്ഥാനത്തിലുമുള്ള അറസ്റ്റിൽ ശാത്രീയ പരിശോധന ഫലം അനിവാര്യമാണ്.
എസ്.ഐ. ടി കണ്ടെത്തിയ പ്രധാന രേഖ സ്വർണപ്പാളി എന്നതിന് പകരം ചെമ്പ് എന്നെഴുതിയ ദേവസ്വം ബോർഡ് യോഗ മിനുട്സ് ആണ്.
പത്മകുമാർ കൈപ്പടയിലാണ് ഇത് എഴുതി ചേർത്തത്. ഇത്തരം കാര്യങ്ങൾ പ്രതികൾക്ക് വിചാരണ വേളയിൽ നിഷേധിക്കാം. അത് ഒഴിവാക്കാനാണ് ശാസ്ത്രീയ പരിശോധന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
