തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ മികച്ച പരിസ്ഥിതി ക്ലബ്ബുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ പാഠഭാഗ കേന്ദ്രീകൃത ശാസ്ത്രീയ പഠനത്തിലേക്ക് മാത്രമല്ല, പ്രതിബദ്ധതയും മൂല്യബോധവും നിറഞ്ഞ ജീവിതത്തിലേക്കാണ് രൂപാന്തരപ്പെടുത്തുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബുകൾ വഴിയുള്ള പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്.
2024 ജൂൺ മുതൽ ഡിസംബർ വരെ സ്കൂളുകൾക്ക് സമ്പൂർണമായി മാറ്റം വരുത്തുന്ന വിധത്തിൽ തന്നെ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടത് അതിന്റെ തെളിവാണ്.
ആരോഗ്യകരമായ ജീവിതശൈലി, സുസ്ഥിര ഭക്ഷണരീതി, മാലിന്യനിയന്ത്രണം, ഇ-വേസ്റ്റ് കുറയ്ക്കൽ, ജല-ഊർജ സംരക്ഷണം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗ നിയന്ത്രണം എന്നിങ്ങനെയുള്ള ഏഴു പ്രധാന തീമുകളെ അടിസ്ഥാനമാക്കിയുള്ള ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ മനസ്സിൽ പാരിസ്ഥിതിക ബോധം വളർത്താൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിജയികളായ സ്കൂളുകൾക്കുള്ള പുരസ്കാര വിതരണം സംഘടിപ്പിക്കുന്നത്.ക്ലീൻ കേരള കമ്പനി ഒന്നാം സ്ഥാനം നേടിയവർക്ക് 25,000 രൂപ വീതം, ശുചിത്വ മിഷൻ രണ്ടാം സ്ഥാനം നേടിയവർക്ക് 15,000 രൂപ വീതം, വ്യവസായ വകുപ്പ് മൂന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപ വീതം പുരസ്കാരങ്ങൾ നൽകി ഈ പരിശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകിയിട്ടുണ്ട്.പ്രകൃതിവിഭവങ്ങൾ കരുതലോടെ ഉപയോഗിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ