കണ്ണൂര്‍: കണ്ണൂരിലെ സിപിഐഎം പ്രവര്‍ത്തകനായ ഒണിയന്‍ പ്രേമന് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കോടതി.
2015 ഫെബ്രുവരി 25നാണ് കള്ളുഷാപ്പ് ജീവനക്കാരനായ പ്രേമനെ വെട്ടിയത്. രണ്ട് കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പ്രേമന് ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു. പ്രതികളായ ഒമ്പത് ബിജെപി പ്രവര്‍ത്തകരെയും തലശ്ശേരി പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്.
പ്രതികള്‍ക്ക് ആര്‍ക്കും തന്നെ കൊലപാതകവുമായി നേരിട്ട് ബന്ധപ്പെട്ടതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് കണ്ടാണ് കോടതി വെറുതെ വിട്ടത്.
കേസില്‍ ആകെ 10 ബിജെപി പ്രവര്‍ത്തകരെയാണ് കോടതി വെറുതെ വിട്ടത്. രണ്ടാം പ്രതി ശ്യാമ പ്രസാദ് മറ്റൊരു രാഷ്ട്രീയ കൊലപാതകത്തില്‍ കൊല്ലപ്പെട്ടിരുന്നു. സജേഷ് സി, പ്രജീഷ്, നിഷാന്ത്, ലിബിന്, വിനീഷ്, രജീഷ്, നിഖില്‍, രഞ്ജയ് രമേശ്, രഞ്ജിത്ത് സി വി എന്നിവരാണ് മറ്റുപ്രതികള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്
തിരുവനന്തപുരത്തെ നവജാത ശിശു മരണം: മരണ കാരണം ശ്വാസംമുട്ടൽ; നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട്