തിരുവനന്തപുരം: റെയിൽവേയിലെ മോശം ഭക്ഷണം സംബന്ധിച്ച് നിരവധി പരാതികളാണ് ഇതിനകം ഉയർന്നിരിക്കുന്നത്.
ദക്ഷിണ റെയിൽവേയിൽ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച് ഏറ്റവും കൂടുതൽ പരാതികളുള്ള ട്രെയിനുകളിൽ എട്ടിലും കേറ്ററിങ് കരാർ വിവാദ കമ്പനിയായ ബ്രന്ദാവൻ ഫുഡ് പ്രോഡക്ടിസിനെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിൽ മോശം ഭക്ഷണം വിതരണം ചെയ്തുവെന്ന പരാതി കേട്ട കമ്പനിയാണ് ബ്രന്ദാവൻ. ദക്ഷിണ റെയിൽവേയിൽ 110 ട്രെയിനുകളിലാണ് ഐആർസിടിസി കേറ്ററിങ് കരാർ നൽകിയിട്ടുള്ളത്. ഇതിൽ 32 എണ്ണവും ലഭിച്ചത് ബ്രന്ദാവനു തന്നെയാണ്. മോശം ഭക്ഷണം സംബന്ധിച്ച് പരാതി വന്ന പത്ത് ട്രെയിനുകളിൽ ഒന്നിന്റെ കരാർ ബ്രന്ദാവൻ കമ്പനിയുടെ ബെനാമി കമ്പനിയായ സത്യം കേറ്ററേഴ്സിനാണു കരാർ.
2024 ജനുവരി മുതൽ 2025 ഏപ്രിൽ വരെയുള്ള പരാതികളുടെ കണക്കാണു വിവരാവകാശ മറുപടിയിൽ ഐആർസിടിസി നൽകിയത്. 2024ൽ കൊടുത്ത കരാറുകളുടെ കാലാവധി തീരണമെങ്കിൽ 2029 വരെ കാത്തിരിക്കണം.
അഞ്ചിൽ കൂടുതൽ പരാതി ലഭിച്ചാൽ നടപടി എടുക്കാമെങ്കിലും അതിനു തുനിയാതെ പിഴയീടാക്കൽ മാത്രമാണ് ഐആർസിടിസി ചെയ്യുന്നത്. ഏറ്റവും കൂടുതൽ പിഴ ഈടാക്കിയ ആദ്യ 10 എണ്ണത്തിൽ കേരളത്തിൽ നിന്നുളള 4 ട്രെയിനുകളുമുണ്ട്. തിരുവനന്തപുരം–ന്യൂഡൽഹി കേരള, എറണാകുളം–നിസാമുദ്ദീൻ മംഗള, തിരുവനന്തപുരം–മുംബൈ നേത്രാവതി, കന്യാകുമാരി–പുണെ ജയന്തി എന്നിവയാണിവ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്