ഡൽഹി: രാഹുൽ മാങ്കൂട്ടത്തിന്റെ കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന കേസിൽ അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ദീപ ജോസഫിനോട് “നിങ്ങൾ ഒരു വനിതാ അഭിഭാഷകയല്ലേ? ഇത്തരം ഭാഷ ഉപയോഗിക്കുന്നത് എന്തിനാണ്? അതിജീവിതയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തിയതിന്റെ കാരണം എന്ത്?” എന്ന് രൂക്ഷമായ ഭാഷയിൽ ചോദിച്ചു.
“അഭിഭാഷകയായി പ്രവർത്തിക്കുന്ന ആളാണ് നിങ്ങൾ. ക്ലയന്റ് നൽകിയ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് പ്രൊഫഷണൽ സമീപനമാണോ?” എന്നും കോടതി ചോദിച്ചു. ഹൈക്കോടതിയെ സമീപിക്കണമെന്നും ഹർജിയിൽ ഇടപെടാതിരിക്കണമെന്നും കോടതി നിർദേശിച്ചു.
“പുരുഷനായിരുന്നുവെങ്കിൽ നിങ്ങൾക്കെതിരെ അറസ്റ്റിന് ഉത്തരവുണ്ടാകുമായിരുന്നു. എന്നാൽ സ്ത്രീയാണെന്ന് പരിഗണന നൽകുന്നു” എന്നും ബെഞ്ച് ദീപ ജോസഫിനോട് പറഞ്ഞു.
“അതിനിടെ, അതിജീവിതയുടെ പേര് ഒന്നും പോസ്റ്റിൽ വെച്ചിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമേ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരൂ” എന്നായിരുന്നു ദീപ ജോസഫിന്റെ നിലപാട്. ഇതിന് മുൻപ് ദീപ ജോസഫിനെതിരെ അതിജീവിത തടസ ഹർജി നൽകിയിരുന്നു. ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്വന്തം വാദം കേൾക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!