കടുവയ്ക്കായി തെരച്ചില്‍ ഊർജിതം; പരിശോധനയ്ക്കായി ഡ്രോണും കുങ്കി ആനകളും

MAY 15, 2025, 9:50 PM

മലപ്പുറം: കാളികാവിൽ റബർ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച കടുവയ്ക്കായി ഇന്ന് ഡ്രോൺ അടക്കമുള്ള സജ്ജീകരങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചിൽ. 

വനം വകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുൺ സക്കറിയ ഉൾപ്പെടെയുള്ള വിദ​ഗ്ധ സംഘവും 50 അംഗ ആർആർടി സംഘവും പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്.

ഇന്നലെതന്നെ പ്രദേശത്ത് 50ഓളം ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകളിൽ കടുവയുടെ സാന്നിധ്യമുണ്ടോ എന്നാകും ആദ്യം പരിശോധിക്കുക. കടുവയുടെ സഞ്ചാരപാത മനസിലാക്കിയ ശേഷമാകും കൂടുതൽ തെരച്ചിലിനായി ആർആർടി സംഘം ഇറങ്ങുക.  

vachakam
vachakam
vachakam

കുങ്കി ആനകളെ ഉപയോ​ഗിച്ചും തെരച്ചിൽ നടത്താനാണ് തീരുമാനം. ഇതിനായി മുത്തങ്ങയിൽ നിന്ന് ഇന്നലെ ഒരു ആനയെ എത്തിച്ചിരുന്നു. മറ്റൊരു ആന കൂടി ഇന്ന് എത്തും. രാത്രിയിലേക്ക് തെരച്ചിൽ നീളുകയാണെങ്കിൽ ഡ്രോൺ ഉപയോ​ഗിച്ചും പരിശോധന തുടരും.

മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഗഫൂറിനെയാണ് ഇന്നലെ രാവിലെ റബ്ബർ ടാപ്പിങ്ങിനിടെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയത്. ​ കടുവ പുറകുവശത്തിലൂടെ ഗഫൂറിനു നേരെ ചാടി വീഴുകയായിരുന്നു. ശേഷം മൃതദേഹം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി.

കൂടെ ടാപ്പിങ് നടത്തിയ സമദ് എന്ന തൊഴിലാളിയാണ് ഗഫൂറിനെ കടുവ ആക്രമിച്ച വിവരം പുറത്തറിയിച്ചത്. തുടർന്ന് വനം വകുപ്പ്- ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ​ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam