കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ മുഖം കാണാൻ ജനത്തിനു താത്പര്യമില്ലാത്തതിനാലാണ് മോഹൻലാലിനെ ഒപ്പമിരുത്തി അഭിമുഖം നടത്തിയതെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.
വിശ്വാസകാര്യത്തിലും വികസനകാര്യങ്ങളിലും തീരുമാനമെടുക്കാൻ കഴിയാത്ത സംസ്ഥാന സർക്കാരിന് മദ്യവിൽപ്പനയുടെ സമയം കൂട്ടാനുള്ള തീരുമാനമെടുക്കാൻ മണിക്കൂറുകൾമാത്രമാണ് വേണ്ടിവന്നതെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
മൂന്നരപ്പതിറ്റാണ്ടുവീതം ഭരിച്ച സി.പി.എമ്മും കോൺഗ്രസും ഇപ്പോൾ നവകേരളവും പുതുയുഗവും വാഗ്ദാനം ചെയ്യുകയാണ്. ഇത്രയുംനാൾ ഇവർ കേരളത്തിനു നൽകിയത് ഇരുണ്ടയുഗമാണെന്നും ഇരുപാർട്ടികളിൽനിന്നും നേതാക്കളും പ്രവർത്തകരും ബി.ജെ.പി.യിലേക്ക് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
