കണ്ണൂർ: കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗത കുരുക്കിൽ പെട്ട് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മൂന്നു വയസുകാരന് ദാരുണാന്ത്യം. താഴെ പാൽച്ചുരം ഉന്നതിയിലെ പ്രജുൽ ആണഅ മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.
അതേസമയം ജന്മനാ തലച്ചോർ സംബന്ധമായ രോഗമുള്ള കുട്ടിയാണ് പ്രജുൽ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കുട്ടിക്ക് സുഖമില്ലാത്തതിനാൽ കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസ് വിളിച്ചു. 10 മിനിട്ട് കൊണ്ട് കുട്ടിയുടെ വീട്ടിലെത്തേണ്ട ആംബുലൻസ് ഗതാഗതക്കുരുക്ക് കാരണം എത്തിച്ചേരാൻ മുക്കാൽ മണിക്കൂർ എടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
തുടർന്ന് പാൽച്ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം കൊട്ടിയൂരിൽ നിന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്താൻ രണ്ടുമണിക്കൂറോളം എടുത്തു. അപ്പോഴേക്കും കുഞ്ഞു മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്