തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞ സ്വർണം കാണാതായ സംഭവത്തിൽ പദയാത്ര നടത്താൻ യുഡിഎഫ്. തുടർ പരിപാടികളിൽ തീരുമാനിക്കാൻ 21ന് വീണ്ടും മുന്നണി യോഗം ചേരാനാണ് ധാരണ.
ദേവസ്വം മന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ടാണ് മുതിർന്ന നേതാക്കൾ നയിക്കുന്ന നാലു മേഖലാ ജാഥകൾ നടത്താൻ കോൺഗ്രസ് ഒരുങ്ങുന്നത്. എന്നാൽ രാജി ആവശ്യത്തിന് വഴങ്ങില്ലെന്നാണ് സിപിഎമ്മിന്റെ മറുപടി.
18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെയാണ് പദയാത്ര. 14ന് കാസർകോട് നിന്ന് കെ.മുരളീധരൻറെയും പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷിൻറെയും തിരുവനന്തപുരത്ത് നിന്ന് അടൂർ പ്രകാശിൻറെയും നേൃത്വത്തിൽ ജാഥകൾ തുടങ്ങും.
ബെന്നി ബെഹ്നാൻ നയിക്കുന്ന ജാഥ 15 ന് മുവാറ്റുപുഴയിൽ നിന്ന് തിരിക്കും. നാലു ജാഥകളും പതിനെട്ടിന് പന്തളത്ത് സംഗമിക്കും. കോൺഗ്രസിന്റെ മേഖല ജാഥകൾ ചെങ്ങന്നൂരിൽ സംഗമിച്ച ശേഷം ആയിരിക്കും യുഡിഎഫ് നേതൃത്വത്തിലുള്ള പദയാത്ര. മേഖലാജാഥകളുടെയും പദയാത്രയുടെയും സമാപനം ജനകീയ സംഗമം ആക്കാൻ തിരുവനന്തപുരത്ത് ചേർന്ന മുന്നണിയോഗം തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സിപിഎമ്മിനെതിരെ വീണ്ടും വിമർശനം ഉയർത്തിയാൽ വെളിപ്പെടുത്തലുകൾ നടത്തും: ജി. സുധാകരനെതിരെ കടുത്ത മുന്നറിയിപ്പുമായി
ചൂടിൽ വലഞ്ഞ് കേരളം; 12 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
"ഇത് മര്യാദക്കേട്”; ബിഷപ്പിനെതിരെ കടുത്ത വിമർശനവുമായി പി സി ജോർജ്
ശ്രീനന്ദയുടെ മരണം; മൃതദേഹം അവിടെ കൊണ്ടുപോയി ഉപേക്ഷിച്ചതെന്ന സംശയം പ്രകടിപ്പിച്ച് കുടുംബം