കണ്ണൂർ: അഴീക്കലിൽ കാർ സൈഡ് കൊടുക്കാത്തതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ രണ്ട് യുവാക്കൾ ചേർന്ന് മർദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഞാറാഴ്ച്ചയായിരുന്നു സംഭവം.
റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് വയോധികനെ മർദ്ദിക്കുകയും അസഭ്യം പറയുന്നതിലേക്കും കലാശിച്ചത്.
അഴീക്കലിൽ മുണ്ടച്ചാലിൽ ബാലകൃഷ്ണനായിരുന്നു മർദ്ദനമേറ്റിരുന്നത്. വീണ്ടും മർദ്ദനമേൽക്കാതിരിക്കാൻ കാറിൽ നിന്ന് ഇറങ്ങി അടുത്തുള്ള കടയിൽ കയറിയ ബാലകൃഷ്ണനെ പ്രതികൾ പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പിന്നാലെ പൊലീസ് നടപടി എടുത്തിരിക്കുകയാണ്. വയോധികനെ യുവാക്കൾ ചേർന്ന് മർദ്ദിച്ച സംഭവത്തിൽ നാല് പേരെ വളപ്പട്ടണം പൊലിസ് അറസ്റ്റ് ചെയ്തു. അഴീക്കോട് സ്വദേശി ജിഷ്ണു സി കെ(18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി കെ(18),അഴീക്കോട് മൂന്നുനിലത്ത് സ്വദേശി റിജിൻ രാജ്(20) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.
സംഭവത്തിൽ ബാലകൃഷ്ണൻ നൽകിയ പരാതിയിൻമേലാണ് വളപ്പട്ടണം പൊലിസ് കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്