മുംബൈ: പങ്കാളി പീറ്റര്‍ ഹാഗിനെതിരെ ഗാർഹിക പീഡന പരാതിയുമായി നടിയും മുന്‍ മിസ് ഇന്ത്യയുമായ സെലീന ജെയ്റ്റ്ലി രംഗത്ത്. ഗാർഹിക പീഡനം ആരോപിച്ചാണ് സെലീന മുംബൈ കോടതിയെ സമീപിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പീറ്റർ വൈകാരികമായും, ശാരീരികമായും, ലൈംഗികമായും ഉപദ്രവിച്ചുവെന്നാണ് സെലീന പരാതിയിൽ പറയുന്നത്. പീറ്റർ ഹാഗിന്റെ പീഡനം കാരണം ഓസ്ട്രിയയിലെ തന്റെ വീട്ടിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതയായതായും സെലീന ജെയ്റ്റ്ലി ഹർജിയിൽ വ്യക്തമാക്കുന്നു.
അതേസമയം ഹാഗ് മൂലമുണ്ടായ വരുമാന നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരവും പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശവുമാണ് നടി ആവശ്യപ്പെടുന്നത്. നവംബർ 21ന് സമർപ്പിച്ച ഹർജിയിൽ കോടതി പീറ്ററിന് നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിൽ ഓസ്ട്രിയയിൽ ഹാഗിനൊപ്പം താമസിക്കുന്ന അവരുടെ മൂന്ന് കുട്ടികളുടെ കസ്റ്റഡി അവകാശവും സെലീന ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിജയ്യുടെ ‘ജനനായകൻ’ ഓൺലൈനിൽ; ഇൻട്രോയും ക്ലൈമാക്സ് രംഗങ്ങളും പുറത്ത്, സിനിമ മേഖലയിൽ ആശങ്ക
'ജനക്കൂട്ടം ഒന്നടങ്കം കൂവിവിളിച്ചു, എല്ലാം നിശ്ചലമായത് പോലെ തോന്നി'; പാർവതി തിരുവോത്ത്
മെലാനിയയുടെ 'ജാക്കറ്റ്' വിവാദം വീണ്ടും ഉയർത്തി മെറിൽ സ്ട്രീപ്പ്; ഫാഷൻ വെറും സൗന്ദര്യമല്ലെന്ന്
സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒന്നിക്കുന്നുവോ?