അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.
'അന്റാർട്ടിക്കൂലിത്തസ് ബ്രാഡി' എന്നാണ് ഈ ഫോസിലിന് നൽകിയിരിക്കുന്ന പേര്. ഇതിന് ഏകദേശം 6.8 കോടി വർഷം പഴക്കമുണ്ട്.
11 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുള്ള ഈ മുട്ട, കടുപ്പമുള്ള തോടിന് പകരം മൃദുവായ ആവരണത്തോടു കൂടിയതാണ്. പാമ്പിൻ മുട്ടകളോട് ഇതിന് സാമ്യമുണ്ട്. പണ്ട് സമുദ്രങ്ങൾ ഭരിച്ചിരുന്ന മൊസാസർ എന്ന കൂറ്റൻ കടൽ ഇഴജന്തുവിന്റേതാണ് ഈ മുട്ടയെന്ന് കരുതപ്പെടുന്നു.
ഈ പ്രദേശം പുരാതന കാലത്ത് കടൽ ജീവികൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയിരുന്ന ഒരിടമായിരുന്നു എന്നതിന്റെ തെളിവുകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചു.
ഭീമൻ ജീവികൾ കടുപ്പമുള്ള മുട്ടകൾ മാത്രമേ ഇടൂ എന്ന മുൻധാരണയെ ഈ കണ്ടെത്തൽ തിരുത്തിക്കുറിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീണ്ടും അങ്കത്തിനൊരുങ്ങി കമലാ ഹാരിസ്; 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന
രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്