വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വംശീയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വീഡിയോ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച സംഭവത്തിൽ ഒബാമ തന്റെ പ്രതികരണം അറിയിച്ചു.
യൂട്യൂബർ ബ്രയാൻ ടൈലർ കോഹനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ തന്റെ നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ ഇത്തരം പെരുമാറ്റങ്ങൾ അമേരിക്കൻ ജനതയെ ആഴത്തിൽ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പണ്ട് കാലങ്ങളിൽ ഭരണാധികാരികൾ പദവിയുടെ മര്യാദയും മാന്യതയും കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരം മൂല്യങ്ങളിൽ ആർക്കും ലജ്ജയില്ലാത്ത അവസ്ഥയാണെന്ന് ഒബാമ കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയയിലും ടെലിവിഷനിലും നടക്കുന്നത് ഒരുതരം കോമാളി കളി (Clown show) ആണെന്നും, ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. വീഡിയോ വിവാദമായെങ്കിലും മാപ്പ് പറയാൻ ട്രംപ് തയ്യാറായില്ല. തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്നാണ് എയർഫോഴ്‌സ് വണ്ണിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, ഒരു ജീവനക്കാരന് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് വീഡിയോ പിന്നീട് നീക്കം ചെയ്തു. മിനിയാപൊളിസിലെ ഇമിഗ്രേഷൻ നടപടികളെയും ഒബാമ രൂക്ഷമായി വിമർശിച്ചു. ഫെഡറൽ ഏജന്റുമാർ (ICE) ജനങ്ങളെ വീടുകളിൽ നിന്ന് വലിച്ചിറക്കുന്നതും, മാതാപിതാക്കളെ പിടികൂടാൻ അഞ്ചു വയസ്സുള്ള കുട്ടികളെ ഇരയാക്കുന്നതും സങ്കൽപ്പിക്കാൻ പോലുമാകാത്ത കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം മിനിയാപൊളിസിൽ അലക്‌സ് പ്രെറ്റി എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം രാജ്യത്തിന്റെ മൂല്യങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അലക്‌സ് പ്രെറ്റി, റെനി ഗുഡ് എന്നിവരുടെ മരണത്തിൽ ഗവൺമെന്റ് നൽകുന്ന വിശദീകരണങ്ങൾ ശരിയായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും ഒബാമ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് അടച്ചിടാൻ അനുവദിക്കില്ല: ഇറാനെതിരെ ആഞ്ഞടിച്ച് വൈറ്റ് ഹൗസ്
മകനെ വീട്ടിൽ നിന്ന് പുറത്താക്കിയതിന് അമ്മയെ തീകൊളുത്തി: യുവാവ് പിടിയിൽ
ഇറാനെ ആക്രമിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റുമാർ വിസമ്മതിച്ചപ്പോൾ ട്രംപ് സമ്മതിച്ചു; വെളിപ്പെടുത്തലുമായി ജോൺ
മാത്യു പെറിയുടെ മരണം: 'കെറ്റാമൈൻ ക്വീൻ' ജസ്വീൻ സംഘയ്ക്ക് 15 വർഷം തടവ്