വാഷിംഗ്ടൺ: ഭവനവായ്പ എടുക്കുന്നവർക്കുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ട്രംപ് ഭരണകൂടം ആവിഷ്കരിച്ച വൻകിട പദ്ധതി പ്രതീക്ഷിച്ച വിജയം കാണുന്നില്ലെന്ന് യുഎസ് ഫെഡറൽ റിസർവ്. ബുധനാഴ്ച പുറത്തുവിട്ട മിനുട്സിലാണ് ഇതുസംബന്ധിച്ച നിരീക്ഷണങ്ങളുള്ളത്. 200 ബില്യൺ ഡോളർ ചിലവാക്കി മോർട്ട്ഗേജ് ബോണ്ടുകൾ വാങ്ങാനുള്ള ഭരണകൂടത്തിന്റെ തീരുമാനം വിപണിയിൽ ചില ചലനങ്ങൾ ഉണ്ടാക്കിയെങ്കിലും സാധാരണക്കാർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മോർട്ട്ഗേജ് ബോണ്ടുകളുടെ ആദായത്തിൽ കുറവുണ്ടായെങ്കിലും, നിലവിലെ ഭവനവായ്പാ നിരക്കുകൾ ഇപ്പോഴും ഉയർന്ന നിലയിലാണെന്ന് ന്യൂയോർക്ക് ഫെഡ് ഉദ്യോഗസ്ഥർ വിലയിരുത്തി.
നിലവിലുള്ള വായ്പകളേക്കാൾ ഉയർന്ന പലിശ നിരക്ക് വിപണിയിൽ തുടരുന്നതിനാൽ, ആളുകൾ വായ്പകൾ പുതുക്കാൻ താല്പര്യം കാണിക്കുന്നില്ല. വെറും ധനസഹായം കൊണ്ട് മാത്രം ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും വീടുകളുടെ ലഭ്യതക്കുറവാണ് പ്രധാന പ്രശ്നമെന്നും ഫെഡറൽ റിസർവ് വ്യക്തമാക്കി.
പലിശ നിരക്കുകളിൽ കഴിഞ്ഞ വർഷം ഫെഡറൽ റിസർവ് വരുത്തിയ കുറവുകളാണ് വായ്പാ വിപണിയിൽ ചെറിയ മാറ്റങ്ങളെങ്കിലും ഉണ്ടാക്കിയത്. നിലവിൽ പലിശ നിരക്ക് 3.5% നും 3.75% നും ഇടയിലാണ്.
പണപ്പെരുപ്പം കുറയുന്നു എന്ന ഉറപ്പായ തെളിവുകൾ ലഭിച്ചാൽ മാത്രമേ പലിശ നിരക്കിൽ ഇനിയും മാറ്റം വരുത്തൂ എന്ന നിലപാടിലാണ് ഫെഡ്. വിപണിയിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ കൃത്യമായി നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്
ഹോർമുസ് കടലിടുക്ക് അടച്ചിടാൻ അനുവദിക്കില്ല: ഇറാനെതിരെ ആഞ്ഞടിച്ച് വൈറ്റ് ഹൗസ്