മിയാമി: ഫ്ളോറിഡയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടർന്ന് 2018ൽ അനധികൃതമായി യുഎസിലേക്ക് പ്രവേശിച്ച ഇന്ത്യൻ പൗരൻ ഹർജിന്ദർ സിംഗ് നാടുകടത്തൽ ഭീഷണി നേരിടുന്നു.
ഓഗസ്റ്റ് 12ന് ഫ്ളോറിഡ ടേൺപൈക്കിൽ വെച്ച് സിംഗ് തന്റെ ട്രക്ക് അപകടകരമായ രീതിയിൽ യുടേൺ എടുത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഫ്ളോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആൻഡ് മോട്ടോർ വെഹിക്കിൾസ് (FLHSMV) അറിയിച്ചു.
അപകടത്തിൽ ഒരു മിനിവാനിലെ മൂന്ന് യാത്രക്കാർ മരിച്ചു. സിംഗിനെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ, ഇമിഗ്രേഷൻ നിയമലംഘനങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് FLHSMV എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവ് കെർണർ പറഞ്ഞു.
സിംഗിന്റെ ക്രിമിനൽ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാടുകടത്തുമെന്ന് കെർണർ വ്യക്തമാക്കി. 2018ൽ അനധികൃതമായി യുഎസിലേക്ക് കടന്ന സിംഗ്, തനിക്കെതിരായ നടപടികൾ നേരിട്ടുകൊണ്ട് കാലിഫോർണിയയിൽ നിന്ന് കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് നേടിയിരുന്നു.
അനധികൃത കുടിയേറ്റക്കാർക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ഈ സംഭവം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്