ന്യൂയോർക്ക്: ഒരു മാസമായി തുടരുന്ന നഴ്‌സുമാരുടെ സമരത്തിൽ ന്യൂയോർക്കിലെ രണ്ട് പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒത്തുതീർപ്പായെങ്കിലും ന്യൂയോർക്ക് പ്രെസ് ബൈറ്റീരിയൻ ആശുപത്രിയിലെ നഴ്‌സുമാർ സമരം തുടരാൻ തീരുമാനിച്ചു. ആശുപത്രി അധികൃതർ മുന്നോട്ടുവെച്ച പുതിയ കരാർ വോട്ടിനിട്ട് തള്ളിതോടെയാണിത്.
മൗണ്ട് സിനായ്, മോണ്ടിഫിയോർ ആശുപത്രികളിലെ പതിനായിരത്തോളം നഴ്‌സുമാർ പുതിയ കരാർ അംഗീകരിച്ചു. ഇവർ വരും ദിവസങ്ങളിൽ ജോലിയിൽ പ്രവേശിക്കും. ന്യൂയോർക്ക് പ്രെസ് ബൈറ്റീരിയനിലെ ഏകദേശം 4,200 നഴ്‌സുമാരാണ് കരാറിനെതിരെ വോട്ട് ചെയ്തത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും ജോലിഭാരവും ചൂണ്ടിക്കാട്ടിയാണ് ഇവരുടെ തീരുമാനം.
നഴ്‌സുമാരുടെ സംഘടനയായ ചഥടചഅയുടെ നേതൃത്വം കരാർ അംഗീകരിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും, നഴ്‌സുമാരുടെ പ്രാദേശിക കമ്മിറ്റി ഇതിനെ എതിർത്തു. നഴ്‌സുമാരുടെ ക്ഷേമത്തിന് കൂടുതൽ ഉറപ്പുകൾ വേണമെന്നാണ് ഇവരുടെ ആവശ്യം.
നാല് ആഴ്ചയായി കൊടും തണുപ്പിലും തുടരുന്ന ഈ സമരം ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നഴ്‌സിംഗ് സമരങ്ങളിലൊന്നാണ്. ജീവനക്കാരുടെ കുറവ് മൂലം രോഗീപരിചരണം തടസ്സപ്പെടുന്നു എന്നതായിരുന്നു സമരത്തിന്റെ പ്രധാന കാരണം.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന