വാഷിംഗ്ടൺ: ഇന്ത്യ, ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 23 രാജ്യങ്ങൾ മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുകയോ കടത്തുകയോ ചെയ്യുന്ന പ്രധാന രാജ്യങ്ങളാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
നിയമവിരുദ്ധ മയക്കുമരുന്നുകളും രാസവസ്തുക്കളും നിർമ്മിക്കുന്നതിലൂടെയും കടത്തുന്നതിലൂടെയും ഈ രാജ്യങ്ങൾ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധ മയക്കുമരുന്നുകൾ യുഎസിലേക്ക് കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും ഉത്തരവാദികളായ രാജ്യങ്ങളുടെ പട്ടിക ട്രംപ് കോൺഗ്രസിന് നൽകിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, ബഹാമാസ്, ബെലീസ്, ബൊളീവിയ, ബർമ്മ, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, ഇന്ത്യ, ജമൈക്ക, ലാവോസ്, മെക്സിക്കോ, നിക്കരാഗ്വ, പാകിസ്ഥാൻ, പനാമ, പെറു, വെനിസ്വേല എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്നത്.
അവയിൽ, അഫ്ഗാനിസ്ഥാൻ, ബൊളീവിയ, ബർമ്മ, കൊളംബിയ, വെനിസ്വേല എന്നീ അഞ്ച് രാജ്യങ്ങൾ മയക്കുമരുന്ന് ഉൽപാദനവും കടത്തും തടയുന്നതിന് ഗണ്യമായ ശ്രമങ്ങൾ നടത്തുന്നതിൽ പ്രകടമായി പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീണ്ടും അങ്കത്തിനൊരുങ്ങി കമലാ ഹാരിസ്; 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന
രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്