വാഷിംഗ്ടണ്‍: ഉക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ ദ്വിതീയ താരിഫുകള്‍ ഉള്‍പ്പെടെയുള്ള ആക്രമണാത്മക സാമ്പത്തിക സ്വാധീനം പ്രയോഗിച്ചതെന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. മോസ്കോയുടെ എണ്ണ വ്യാപാരത്തില്‍ നിന്നുള്ള വരുമാനം വെട്ടിക്കുറയ്ക്കാനുള്ള വാഷിംഗ്ടണിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ നടപടികളെന്ന് എന്‍ബിസി ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞു.
'കൊലപാതകം നിര്‍ത്തിയാല്‍ റഷ്യയെ ലോക സമ്പദ്വ്യവസ്ഥയില് പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൊലപാതകം നിര്‍ത്തിയില്ലെങ്കില്‍ അവര്‍ ഒറ്റപ്പെടുന്ന് തുടരും,' വാന്‍സ് പറഞ്ഞു.
റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയെ ഒഴിവാക്കി രണ്ടാമത്തെ വലിയ വാങ്ങലുകാരായ ഇന്ത്യക്ക് എതിരെയാണ് ട്രംപ് ഭരണകൂടം നടപടി കടുപ്പിച്ചിരിക്കുന്നത്. യുഎസ് നടപടി നീതിക്കും യുക്തിക്കും നിരക്കുന്നതല്ലെന്നും ദേശീയ താല്‍പ്പര്യവും വിപണി ഘടകങ്ങളുമാണ് തീരുമാനങ്ങളെ നയിക്കുന്നതെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്. യുഎസും റഷ്യയില്‍ നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്