ന്യൂഡൽഹി: മഴയത്ത് കളിക്കാൻ വാശിപിടിച്ചതിന് ഡൽഹിയിൽ പത്ത് വയസ്സുകാരനെ അച്ഛൻ കുത്തിക്കൊന്നു. സാഗർപൂർ പ്രദേശത്താണ് സംഭവം. 40 വയസ്സുള്ള അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച്ച രാവിലെയാണ് ദാദാ ദേവ് ആശുപത്രിയില്‍ നിന്ന് കുത്തേറ്റ നിലയില്‍ ഒരു കുട്ടിയെ കൊണ്ടുവന്നിട്ടുളളതായി പൊലീസിന് ഫോണ്‍ കോള്‍ വന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ അച്ഛനാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.
മഴയത്ത് കളിക്കാൻ പോകണമെന്ന് കുട്ടി നിർബന്ധിച്ചപ്പോൾ പിതാവ് എതിർത്തു. കേൾക്കാതിരുന്നപ്പോൾ കോപാകുലനായ പിതാവ് അടുക്കളയിൽ നിന്ന് കത്തി എടുത്ത് കുട്ടിയുടെ ഇടതു വാരിയെല്ലിൽ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം, പരിക്കേറ്റ കുട്ടിയെ പിതാവ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്