യുഎസ് ഇസ്രായേലിനൊപ്പം ചേരുമോ? കാതോര്‍ത്ത് ലോകം, സമ്മര്‍ദ്ദത്തില്‍ ട്രംപ് 

JUNE 19, 2025, 8:05 PM

വാഷിംഗ്ടണ്‍: ടെഹ്റാന്റെ ആണവ കേന്ദ്രങ്ങള്‍ തുടച്ചുനീക്കാനുള്ള സൈനിക നടപടിയില്‍ യുഎസ് ഇസ്രായേലിനൊപ്പം ചേരുമോ എന്നതിനെക്കുറിച്ചുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനായി ലോകം കാത്തിരിക്കുകയാണ്. അതേസമയം തന്നെ ഇറാനെതിരായ നടപടികള്‍ പരിഗണിക്കുമ്പോള്‍, ട്രംപ് സ്വദേശത്തും വിദേശത്തും ശക്തമായ സമ്മര്‍ദ്ദവും നേരിടുന്നുണ്ട്. 

ട്രംപ് ഈ ആഴ്ച രണ്ടുതവണയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് സിറ്റുവേഷന്‍ റൂമില്‍ ഉപദേശകരുമായി ഒത്തുകൂടിയത്. വ്യാഴാഴ്ച വീണ്ടും അങ്ങനെയൊരു തീരുമാനം എടുത്തു. അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ച ആക്രമണ പദ്ധതികള്‍ക്ക് അദ്ദേഹം അംഗീകാരം നല്‍കിയെങ്കിലും ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകുമോ എന്ന് കാത്തിരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഈ വിഷയവുമായി പരിചയമുള്ള വൃത്തങ്ങള്‍ എബിസി ന്യൂസിനോട് പറഞ്ഞു. സൈനിക നടപടിയുമായി മുന്നോട്ട് പോകുന്നത് ട്രംപിന്റെ 'അമേരിക്ക ആദ്യം' എന്ന പ്രചാരണ പ്രതിജ്ഞയില്‍ നിന്നുള്ള വ്യതിചലനമായിരിക്കുമെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. അദ്ദേഹം അങ്ങനെ ചെയ്യാനുള്ള സാധ്യത അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പിന്തുണക്കാരുടെ ഇടയില്‍ തന്നെ ശക്തമായ  വിള്ളലിന് കാരണമായി.

എന്നാല്‍ ട്രംപ് നയതന്ത്രം പിന്തുടരുന്നതിന് പകരം ആക്രമണാത്മക നടപടി സ്വീകരിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഹോക്കിഷ് അംഗങ്ങള്‍ പ്രേരിപ്പിക്കുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ഈ ആഴ്ച ആദ്യം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇറാനെതിരെയുള്ള നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നാണ്. അതേസമയം 2016 ലും 2024 ലും ട്രംപിന്റെ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ച ടക്കര്‍ കാള്‍സണ്‍, സ്റ്റീവ് ബാനന്‍ തുടങ്ങിയ വളരെ ജനപ്രിയരായ മാധ്യമ വ്യക്തികള്‍ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഫോക്‌സ് ന്യൂസ് ബുധനാഴ്ച നടത്തിയ ഒരു വോട്ടെടുപ്പില്‍, ട്രംപ് നേരിടുന്ന വിഷയങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഭിന്നിപ്പാണെന്ന് കണ്ടെത്തിയിരുന്നു. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നു. എന്നാല്‍ ഇറാന്‍ യുഎസിന് ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്നും ഭൂരിപക്ഷം വിശ്വസിക്കുന്നു. 

ട്രംപിന്റെ യുദ്ധശക്തി അധികാരത്തെക്കുറിച്ച് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകള്‍ സ്വന്തം ആശങ്കകള്‍ ഉന്നയിക്കുന്നു. വിര്‍ജീനിയ ഡെമോക്രാറ്റായ സെന്‍ ടിം കെയ്ന്‍, യുഎസ് ഇറാനുമായി ഒരു സൈനിക സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമുള്ള ഒരു ഫ്ളോര്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ട്രംപിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam