വാഷിംഗ്ടണ്‍: ഇറാന് പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റവും നിര്‍ണായകമായ തീരുമാനം ട്രംപ് പരിഗണിക്കുകയാണെന്ന് മുന്‍ സിഐഎ സ്റ്റേഷന് മേധാവി. ഇസ്രായേലും ഇറാനും തമ്മില്‍ തുറന്ന പോരാട്ടത്തിലേക്ക് നീങ്ങുമ്പോള്‍, സഖ്യകക്ഷിയായ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനും ഇറാന്റെ മുന്നോട്ടുള്ള ആണവ പദ്ധതിയെ നിര്‍വീര്യമാക്കുന്നതിനും അമേരിക്ക ഇടപെടാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിക്കഴിഞ്ഞു. രണ്ട് മാസത്തിലേറെയായി നയതന്ത്ര ശ്രമങ്ങള്‍ സ്തംഭിച്ചിരിക്കുന്നതിനാല്‍, സൈനിക നടപടിയുടെ സാധ്യത ഇപ്പോള്‍ ഗൗരവമായ പരിഗണനയിലാണ്.
ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തിന്റെ ഏറ്റവും നിര്‍ണായകമായ നിമിഷങ്ങളിലൊന്നായി ഈ നിമിഷത്തെ വിശേഷിപ്പിച്ചുകൊണ്ടാണ് മുന്‍ സിഐഎ സ്റ്റേഷന് മേധാവി ഡാന്‍ ഹോഫ്മാന്‍ വ്യാഴാഴ്ച 'മോര്‍ണിംഗ്സ് വിത്ത് മരിയ'യയില്‍ സംസാരിച്ചത്. മേഖലയിലും അതിനപ്പുറത്തും നമ്മുടെ ദേശീയ സുരക്ഷാ നിലപാടിന് അമേരിക്കയ്ക്ക് വളരെ നിര്‍ണായകമായ സമയമാണിതെന്ന് ഹോഫ്മാന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം എടുക്കാന്‍ പോകുന്ന ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളിലൊന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക ചര്‍ച്ചയുടെ കേന്ദ്രബിന്ദു ഇറാന്റെ ഏറ്റവും കനത്ത സംരക്ഷണമുള്ള ആണവ കേന്ദ്രമായ ഫോര്‍ഡോ ആണ്. ഭൂമിക്കടിയില്‍ ആഴത്തില്‍ നിര്‍മ്മിച്ച ഫോര്‍ഡോ, ഇറാന്റെ ആണവായുധ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്ത് ഇറാന് യുറേനിയം സമ്പുഷ്ടീകരിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അവകാശപ്പെടുന്നു. യുഎസ് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ക്ക് മാത്രമേ ഇത് നശിപ്പിക്കാന്‍ കഴിയൂ എന്ന് സൈനിക വിശകലന വിദഗ്ധര്‍ പറയുന്നു. ട്രംപും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ജോലി പൂര്‍ത്തിയാക്കാന്‍ ആ ശക്തമായ യുദ്ധോപകരണങ്ങള്‍ മതിയാകുമോ എന്ന് വിലയിരുത്തുന്നുണ്ടെന്നും ഹോഫ്മാന്‍ വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്