വാഷിംഗ്ടണ്‍: ഇറാനെ ആക്രമിക്കാനോ അവരുടെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടാനോ അമേരിക്ക പദ്ധതിയിടുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ വിസമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്‌റാന്‍ ബന്ധപ്പെട്ടെങ്കിലും, 'സംസാരിക്കാന്‍ വളരെ വൈകി' എന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച വലുതായിരിക്കുമെന്ന് ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
'ഇപ്പോള്‍ മുതല്‍ ഒരു ആഴ്ച മുമ്പുള്ള സമയം വരെ വലിയ വ്യത്യാസമുണ്ട്. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല.' ട്രംപ് പറഞ്ഞു. ടെഹ്‌റാനോടുള്ള തന്റെ ഭരണകൂടത്തിന്റെ ക്ഷമ നശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീഴടങ്ങാനുള്ള നിര്‍ദേശം ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനി നിരസിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
വൈറ്റ് ഹൗസില്‍ വെച്ച് ചര്‍ച്ച നടത്താന്‍ ഇറാന്‍ സന്നദ്ധത അറിയിച്ചതായി യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. എന്നിരുന്നാലും ആശയവിനിമയത്തിന്റെ സ്വഭാവമോ സമയമോ അദ്ദേഹം വിശദീകരിച്ചില്ല. ഇറാന്‍ ഒട്ടും പ്രതിരോധമില്ലാത്ത, യാതൊരു വിധത്തിലുള്ള വ്യോമ പ്രതിരോധവുമില്ലാത്ത രാജ്യമാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ നേതൃത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ട്രംപ് 'ആശംസകള്‍' എന്നു മാത്രം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്