ഒട്ടാവ: ഇസ്രയേലിന് പിന്തുണയുമായി ജി 7 ഉച്ചകോടി. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇസ്രയേലിന്റെ സുരക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും ജി 7 ഉച്ചകോടയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രമേയം അംഗീകരിച്ചു. മേഖലയിലെ ഭീകരതയ്ക്കും അസ്ഥിരതയ്ക്കും പ്രധാന കാരണം ഇറാൻ ആണെന്നും പ്രസ്താവനയിൽ അറിയിച്ചു. ആണാവയുധം സ്വന്തമാക്കാൻ ഇറാന് ഒരിക്കലും കഴിയില്ലെന്ന് ഉറപ്പാണമെന്നും ജി 7 രാജ്യങ്ങള്‍ പ്രമേയത്തിൽ വ്യക്തമാക്കി.
''മേഖലയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടം ഇറാൻ ആണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്ന് ഞങ്ങൾ നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഊർജ്ജ വിപണികളിലെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങൾ ജാഗ്രത പാലിക്കുകയും വിപണി സ്ഥിരത സംരക്ഷിക്കുന്നതിന് സമാന ചിന്താഗതിക്കാരായ പങ്കാളികളുൾപ്പെടെ ഏകോപിപ്പിക്കാൻ തയ്യാറാകുകയും ചെയ്യും, ”പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയുമായുള്ള ആണവ ചർച്ചകളിലേക്ക് മടങ്ങാനും ഇസ്രായേലുമായുള്ള സംഘർഷം വഷളാകുന്നത് ഒഴിവാക്കാനും യൂറോപ്യൻ വിദേശകാര്യ മന്ത്രിമാർ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫ്രഞ്ച് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്