വാഷിംഗ്ടൺ: ഇറാൻ തലസ്ഥാനം ടെഹ്‌റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.
"ഇറാന് കൈവശം വയ്ക്കാനാകില്ല. ഞാൻ ഒപ്പിടാൻ ആവശ്യപ്പെട്ട കരാറിൽ ഇറാൻ ഒപ്പിടണമായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കൽ. ലളിതമായി പറഞ്ഞാൽ, ഇറാന് കൈവശം വയ്ക്കാനാകില്ല. ഞാൻ വീണ്ടും വീണ്ടും പറയുന്നു! എല്ലാവരും ഉടൻ ടെഹ്‌റാൻ വിടണം," ട്രംപ് പറഞ്ഞു.
ഇസ്രയേലുമായുള്ള നിലവിലെ സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വൈകുന്നതിനു മുൻപ് ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നും കാനഡയിൽ നടന്നുകൊണ്ടിരിക്കുന്ന ജി 7 യോഗത്തിൽ സംസാരിക്കവെ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
യുഎസ് നിർദ്ദേശിച്ച വെടിനിർത്തലിന് ഇസ്രായേലിനെയും ഇറാനെയും സമ്മതിപ്പിക്കുക എന്ന അടിയന്തര ലക്ഷ്യത്തോടെ, ട്രംപ് ജി7ൽ നിന്ന് നേരത്തെ പിൻവാങ്ങിയത് പോസിറ്റീവാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
"ഒരു വാഗ്ദാനം നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് ഒരു വെടിനിർത്തൽ ഉണ്ടാക്കാനും വിശാലമായ ചർച്ചകൾ ആരംഭിക്കാനും. ഇത് വളരെ നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു," മാക്രോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാൻ ഏതെങ്കിലും വിധത്തിൽ ആക്രമിച്ചാൽ, യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ അവരുടെ മേൽ പതിക്കുമെന്നും ഇറാനു ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്