ടെഹ്റാൻ: ഇസ്രായേലുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ആഹ്വാനം ചെയ്തു.
ആണവായുധങ്ങൾ നിർമ്മിക്കുന്നത് ഇറാന്റെ പദ്ധതിയുടെ ഭാഗമല്ലെന്നും ഇറാന്റെ നയരൂപീകരണ സ്ഥാപനങ്ങളിൽ അതിനെ എതിർക്കുന്ന ആളുകളില്ലെന്നും മസൂദ് പെസഷ്കിയാന് പറഞ്ഞു.
ശാസ്ത്രം, സാങ്കേതികവിദ്യ, ഊർജ്ജം എന്നിവ മാത്രമാണ് ഇറാന്റെ ആണവ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അവകാശം ആർക്കും തടയാൻ കഴിയില്ലെന്ന് പെസഷ്കിയാന് പറഞ്ഞു.
അതേസമയം ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് അലി ശംഖാനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഇറാന് ന്യൂസ് ഏജന്‍സി അറിയിച്ചു. ഇദ്ദേഹം കൊല്ലപ്പെട്ടുവെന്നും ഇല്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇറാന് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച ഒമാന്‍ ഭരണാധികാരി, യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചകളിലേക്ക് മടങ്ങിയെത്താനും മസൂദ് പെസഷ്കിയാനോട് ആവശ്യപ്പെട്ടു. ഒമാന്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്