ദുബായ്: ആണവ ചര്‍ച്ചകളില്‍ ഇറാനുമായി ഉടനടി വെടിനിര്‍ത്തലിന് ഇസ്രായേലില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെടാന്‍ ടെഹ്റാന്‍ ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച റോയിട്ടേഴ്സിനോട് പ്രാദേശിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദീര്‍ഘകാല ശത്രുക്കളായ ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടല്‍ വ്യാപിക്കുന്നത് തടയുന്നതിനായി ഗള്‍ഫ് നേതാക്കളും അവരുടെ ഉന്നത നയതന്ത്രജ്ഞരും വാരാന്ത്യം മുഴുവന്‍ ഫോണില്‍ സംസാരിച്ചു. അവര്‍ ടെഹ്റാനുമായും അമേരിക്കയുമായും പരസ്പരം സംസാരിച്ചു. വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറാകാമെന്ന് ഇറാനിയന്‍ വൃത്തങ്ങളില്‍ ഒരാള്‍ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം നിയന്ത്രണാതീതമാകുമോ എന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കാകുലരാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അടുത്ത ഗള്‍ഫ് വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്