ഹൈദരാബാദ്: ജർമനിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നതായി റിപ്പോർട്ട്. ജർമ്മനിയിൽ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.14ന് പുറപ്പെട്ട ലുഫ്താൻസ വിമാനം തിങ്കളാഴ്ച പുലർച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം തിരിച്ചുപറന്നെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് രണ്ട് മണിക്കൂറിന് ശേഷം ഭീഷണി സന്ദേശം ലഭിച്ചെന്നും ഇതോടെ തിരിച്ചുപറന്നെന്നുമാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ത്യയിൽ 'ഇറങ്ങാൻ' അനുമതി നൽകിയില്ലെന്നും അതിനാലാണ് വിമാനം തിരിച്ചുവിട്ടതെന്നുമാണ് ലുഫ്താൻസയുടെ അധികൃതർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്