ഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി-വെബ്കാസ്റ്റിംങ് അടക്കമുള്ള ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം നശിപ്പിക്കാൻ സംസ്ഥാന തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയതായി റിപ്പോർട്ട്.
ഇലക്ട്രോണിക് ഡേറ്റ ഉപയോഗിച്ചുള്ള ‘ദുരുദ്ദേശ്യപരമായ വിവരണങ്ങൾ’തടയുക എന്ന ഉദ്ദേശത്തോടെയാണ് സിസിടിവി-വെബ്കാസ്റ്റിംങ് അടക്കമുള്ള ദൃശ്യങ്ങൾ ഉൾപ്പടെ നശിപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തിരഞ്ഞെടുപ്പ് വിധികൾ 45 ദിവസത്തിനുള്ളിൽ കോടതികളിൽ ചോദ്യം ചെയ്തില്ലെങ്കിൽ സിസിടിവി, വെബ്കാസ്റ്റിങ്, വീഡിയോകൾ ഉൾപ്പടെ നീക്കം ചെയ്യണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാര്‍ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്