ന്യൂഡെല്‍ഹി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി ചെയ്തതിന് ഡെല്‍ഹിയിലെ ഇന്ത്യന്‍ നാവികസേനയുടെ ആസ്ഥാനത്തെ ഒരു ജീവനക്കാരന്‍ അറസ്റ്റില്‍. നാവിക ആസ്ഥാനത്തെ ക്ലര്‍ക്കും ഹരിയാന സ്വദേശിയുമായ വിശാല്‍ യാദവാണ് അറസ്റ്റിലായത്. മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷം രാജസ്ഥാന്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് ഉള്‍പ്പെടെ പാകിസ്ഥാന്റെ ഇന്റര്‍സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ചാരവൃത്തി പ്രവര്‍ത്തനങ്ങള്‍ രാജസ്ഥാനിലെ സിഐഡി രഹസ്യാന്വേഷണ വിഭാഗം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയയായിരുന്നു. നിരീക്ഷണത്തിനിടെ, പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ വനിതാ ഹാന്‍ഡ്‌ലറുമായി സോഷ്യല്‍ മീഡിയ വഴി നിരന്തരം ബന്ധപ്പെട്ടിരുന്ന യാദവിനെ പൊലീസ് കണ്ടെത്തുകയായിരുന്നു.
നാവിക പ്രവര്‍ത്തനങ്ങളെയും മറ്റ് പ്രതിരോധ സ്ഥാപനങ്ങളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ യാദവ് ഐഎസ്‌ഐ പ്രവര്‍ത്തകയാണെന്ന് കരുതപ്പെടുന്ന പ്രിയ ശര്‍മ്മ എന്ന സ്ത്രീയുമായി പങ്കിട്ടതായി റിപ്പോര്‍ട്ടുണ്ട്. തന്ത്രപ്രധാനമായ വിവരങ്ങള്‍ക്ക് പകരമായി ഇയാള്‍ക്ക് പണം ലഭിച്ചതായി പോലീസ് പറഞ്ഞു.
യാദവ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്നും കാര്യമായ സാമ്പത്തിക നഷ്ടം ഇതിലൂടെ സംഭവിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സി ട്രേഡിംഗ് അക്കൗണ്ടുകള്‍ വഴിയും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും ഇയാള്‍ക്ക് പണം ലഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്