ന്യൂഡെല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തെ കുറിച്ച് അന്വേഷിക്കാമെന്ന യുഎന്‍ വാഗ്ദാനം ഇന്ത്യ നിരസിച്ചു. ഇന്ത്യയിലുള്ള യുഎന്‍ അന്വേഷകന് നിരീക്ഷക പദവി നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ വ്യോമയാന ഏജന്‍സിയായ ഐസിഎഒ (ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്) ആവശ്യപ്പെട്ടിരുന്നു. അസാധാരണമായ ഈ നടപടി ഇന്ത്യ തള്ളി.
2014 ല്‍ മലേഷ്യന്‍ വിമാനം തകര്‍ന്നതും 2020 ല്‍ ഒരു ഉക്രെയ്ന് ജെറ്റ്ലൈനര് തകര്‍ന്നതും പോലെയുള്ള അപകടങ്ങളില്‍ ഐസിഎഒ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. അതാത് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് ഇവരെ നിയോഗിച്ചത്. എന്നാല്‍ ഇന്ത്യയോട് ഇങ്ങോട്ട് ആവശ്യം ഉന്നയിക്കുകയാണ് യുഎന്‍ ഏജന്‍സി ചെയ്തത്.
അപകടത്തെ കുറിച്ച് വിവരങ്ങള്‍ നല്കുന്ന നിര്‍ണായകമായ ബ്ലാക്ക് ബോക്സ് ഡാറ്റ വിശകലനം ചെയ്യുന്നതിലെ കാലതാമസത്തിന് ചില സുരക്ഷാ വിദഗ്ധര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചിരുന്നു. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് അന്വേഷകര്‍ ഫ്ളൈറ്റ് റെക്കോര്‍ഡര്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്തത്. ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആണ് അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്