ശ്രീനഗർ: ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് അടച്ചിട്ട ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നതായി റിപ്പോർട്ട്. 16 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തുറക്കുന്നത്. കശ്മീർ താഴ്‌വരയിലെയും ജമ്മു മേഖലയിലെയും 8 വീതം വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ 17 മുതലാണ് സഞ്ചാരികൾക്ക് ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുക. കത്വയിലെ സർത്താൽ, ധഗ്ഗർ, ദേവിപിണ്ടി, സിയാദ് ബാബ, സുല പാർക്ക്, ജയ് വാലിയിലെ ആൽപൈൻ പുൽമേടുകൾ, ഉദംപൂരിലെ ശാന്തമായ കുന്നിൻ ഗ്രാമമായ പഞ്ചേരി എന്നിവയും സഞ്ചാരികൾക്കായി തുറക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്