ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ സെന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ഏഷ്യൻ ബൗളർ എന്ന റെക്കോർഡാണ് ബുമ്ര സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഓപ്പണർമാരായ സാക് ക്രോളിയെയും ബെൻ ഡെക്കറ്റിനേയും ജോൺ റൂട്ടിനേയും പുറത്താക്കിയതോടെ സെന രാജ്യങ്ങളിൽ നിന്ന് മാത്രം ബുമ്രയുടെ പേരിൽ 149 വിക്കറ്റായി. കരിയറിൽ 104 ടെസ്റ്റ് കളിച്ചിട്ടുള്ള പാകിസ്ഥാൻ ഇതിഹാസതാരം വസീം അക്രത്തിന്റെ റെക്കോർഡാണ് ബുമ്ര വെറും 45-ാം ടെസ്റ്റിൽ മറികടന്നത്.
സെന രാജ്യങ്ങളിൽ പന്തെറിഞ്ഞ 60 ഇന്നിംഗ്‌സുകളിൽ നിന്നാണ് ബുമ്ര 147 വിക്കറ്റുകളെടുത്തത്. കരിയറിൽ ബുമ്ര ഇതുവരെ വീഴ്ത്തിയ 205 ടെസ്റ്റ് വിക്കറ്റുകളിൽ 147ഉം സെന രാജ്യങ്ങളിലാണ്.
ഇതിൽ ഓസ്‌ട്രേലിയിൽ 64 വിക്കറ്റും ഇംഗ്ലണ്ടിൽ 39 വിക്കറ്റും ന്യൂസിലൻഡിൽ ആറ് വിക്കറ്റും ദക്ഷിണാഫ്രിക്കയിൽ 38 വിക്കറ്റും ഉൾപ്പെടുന്നു. അനിൽ കുംബ്ലെ(141), ഇഷാന്ത് ശർമ(130), മുഹമ്മദ് ഷമി(123) എന്നിവരാണ് സെന രാജ്യങ്ങളിലെ വിക്കറ്റ് വേട്ടയിൽ ബുമ്രക്കും അക്രത്തിനും പിന്നിലുള്ള ഏഷ്യൻ ബൗളർമാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്