പിന്തുണക്കാരെയെല്ലാം ഇല്ലാതാക്കുന്നു;  ഇസ്രായേല്‍ തനിക്ക് ചുറ്റും ശൂന്യതതീര്‍ക്കുന്നതില്‍ ഖമേനിയ്ക്ക് ആശങ്ക

JUNE 17, 2025, 8:00 PM

ദുബായ്/ലണ്ടന്‍: ഇസ്രായേല്‍ തന്റെ പിന്തുണക്കാരെല്ലാം ഇല്ലാതാതുന്നത്, ഇറാന്റെ പരമോന്നത നേതാവ് 86 വയസ്സുള്ള ആയത്തുള്ള അലി ഖമേനിയെ കൂടുതല്‍ ഏകാന്തതയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ തന്റെ പ്രധാന സൈനിക, സുരക്ഷാ ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടതായി ഖമേനി മനസിലാക്കിക്കഴിഞ്ഞു. ഇത് അദ്ദേഹത്തിന്റെ അനുയായികളില്‍ വലിയ വിടവുകള്‍ സൃഷ്ടിക്കുകയും തന്ത്രപരമായ പിശകുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തിന്റെ നിഗമനങ്ങളെക്കുറിച്ച് പരിചയമുള്ള ചില വൃത്തങ്ങള്‍ സൂചിപ്പിച്ചതായാണ് വിവരം.  

ഖമേനിയുമായി പതിവായി മീറ്റിംഗുകളില്‍ പങ്കെടുക്കുന്ന  ഉറവിടങ്ങളില്‍ ഒരാള്‍, പ്രതിരോധത്തിന്റെയും ആഭ്യന്തര സ്ഥിരതയുടെയും വിഷയങ്ങളില്‍ ഇറാനില്‍ നടക്കുന്നത് തെറ്റായ കണക്കുകൂട്ടലുകള്‍ ആണെന്നും അത് അങ്ങേയറ്റം അപകടകരമാണെന്നും വിശേഷിപ്പിച്ചു. ഇറാന്റെ എലൈറ്റ് മിലിട്ടറി ഫോഴ്സായ റെവല്യൂഷണറി ഗാര്‍ഡ്സിലെ ഖമേനിയുടെ പ്രധാന ഉപദേഷ്ടാക്കള്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാര്‍ഡ്സിന്റെ മൊത്തത്തിലുള്ള കമാന്‍ഡര്‍ ഹൊസൈന്‍ സലാമി, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കിയ അതിന്റെ എയ്റോസ്പേസ് മേധാവി അമീര്‍ അലി ഹാജിസാദെ, ചാരവൃത്തി നടത്തുന്ന മുഹമ്മദ് കസെമി എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഗാര്‍ഡ്സ് കമാന്‍ഡര്‍മാര്‍, പുരോഹിതന്മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവരടങ്ങുന്ന ഏകദേശം 15-20 ഉപദേശകരുടെ പരമോന്നത നേതാവിന്റെ ഉള്‍വൃത്തത്തിന്റെ ഭാഗമായിരുന്നു ഇനരെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. കൂടാതെ പ്രധാന വിഷയങ്ങളില്‍ നേതാവുമായി മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവരോ പങ്കെടുത്തവരോ ആയ മൂന്ന് പേരും പതിവായി പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുമായി അടുത്ത രണ്ട് പേരും ഇതില്‍ ഉള്‍പ്പെടുന്നു. 

1979 ലെ വിപ്ലവത്തിന് മുമ്പ് ജയിലിലടയ്ക്കപ്പെടുകയും 1989 ല്‍ നേതാവാകുന്നതിന് മുമ്പ് ഒരു ബോംബ് ആക്രമണത്തില്‍ അംഗഭംഗം സംഭവിക്കുകയും ചെയ്ത ഖമേനി, ഇറാന്റെ ഇസ്ലാമിക ഭരണ സംവിധാനം നിലനിര്‍ത്തുന്നതില്‍ ഏറ്റവുമധികം പ്രതിജ്ഞാബദ്ധനാണെന്ന് ഇതിനോടകം തെളിയിച്ച നേതാവാണ്. കൂടാതെ പാശ്ചാത്യ ലോകത്തോട് കടുത്ത അവിശ്വാസവുമാണ്. മാത്രമല്ല ഇറാന്റെ ഭരണ സംവിധാനത്തില്‍, സായുധ സേനയുടെ പരമോന്നത കമാന്‍ഡും, യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരവും, സൈനിക കമാന്‍ഡര്‍മാരെയും ജഡ്ജിമാരെയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന വ്യക്തികളെ നിയമിക്കാനോ പിരിച്ചുവിടാനോ അദ്ദേഹത്തിന് കഴിയും.

പ്രധാനപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നത് ഖമേനിയാണെന്ന് യോഗങ്ങളില്‍ പങ്കെടുക്കുന്ന ഒരു സ്രോതസ്സ് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam