ജക്കാർത്ത: ബോംബ് ഭീഷണിയെ തുടർന്ന് ഹജ്ജ് തീർഥാടകരുമായി പോയ സൗദി അറേബ്യൻ എയർലൈൻസ് വിമാനം ഇന്തോനേഷ്യയിൽ അടിയന്തിര ലാൻഡിങ് നടത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യയിൽ നിന്നും ജക്കാർത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന SV 5276 എന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്.
വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടെന്ന് ഇമെയിൽ സന്ദേശം ആണ് ലഭിച്ചത്. ഇതിനെ തുടർന്ന് ഇന്തോനേഷ്യയിലെ മേദാനിലുള്ള ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു.
അതേസമയം ലാൻഡിങ് നടത്തിയ ഉടൻ തന്നെ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ബോംബ് നിർമാർജന യൂണിറ്റ് എത്തി വിമാനം പരിശോധിച്ചതായും അധികൃതർ അറിയിച്ചു. 207 പുരുഷന്മാരും 235 സ്ത്രീകളും ഉൾപ്പടെ 442 ഹജ്ജ് യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്